Thursday, June 14, 2007

പത്ര വൈറസ്സുകള്‍ക്കെതിരെ മന്ത്രിയുടെ ഫോഗ് ട്രീറ്റ് മെന്റ്

പനിമരണം പരത്തുന്ന മാദ്ധ്യമ വൈറസ്സുകള്‍ക്ക്‌ നേരെ കോടിയേരിയുടെ ഫോഗ്‌ ട്രീറ്റ്‌ മെന്റാണു ഇന്നത്തെ ചിന്താവിഷയം.
'കേരളം ഉണ്ടായപ്പോള്‍ മുതല്‍ പനിയും മരണവുമുണ്ട്‌: മന്ത്രി കോടിയേരി'
വാര്‍ത്ത ജൂണ്‍ 14, മാതൃഭൂമി പത്രത്തില്‍.
ആശങ്ക പരത്തുന്ന വിധത്തില്‍ വാര്‍ത്ത പ്രചരിപ്പിക്കുന്നതിനെതിരേ താമസിച്ചായാലും പ്രതികരിച്ചത്‌ നന്നായി.
നാളെ മുതല്‍ ചാക്കാലയുള്ള വീടുകള്‍ കയറി ഇറങ്ങി ജേര്‍ണലിസ്റ്റുകള്‍ സ്വാഭാവിക മരണങ്ങള്‍ പോലും പനി മരണമാക്കുന്ന ഏര്‍പ്പാട്‌ നിര്‍ത്തുമല്ലോ.
മാര്‍ക്സിസ്റ്റ്‌ പാര്‍ട്ടിക്ക്‌ ബ്രാഞ്ച്‌ കമ്മറ്റി ഇല്ലാത്ത ഒരു വാര്‍ഡ്‌ പോലും കേരളത്തിലില്ലെന്ന് പത്രക്കാര്‍ക്ക്‌ നന്നായറിയാം.
അപ്പോ ചാവന്വേഷിച്ച്‌ ചെല്ലുമ്പോള്‍ സഖാക്കള്‍ ചോദിക്കുന്ന ചോദ്യത്തിനു മറുപടി പറയേണ്ടി വരില്ലേ?
"എന്താ, സഖാവ്‌ കോടിയേരി പറഞ്ഞത്‌ ബോദ്ധ്യമായില്ലാന്നുണ്ടോ?"
അത്‌ മാര്‍ക്സിസ്റ്റുകാര്‍ ചോദിക്കുന്ന ഒരു 'ചോദ്യ' മായതു കൊണ്ടും
അതു നേരിടാന്‍ തക്ക ശേഷിയില്ലാത്തത്‌ കൊണ്ടും
ഇള മുറക്കാര്‍ അതങ്ങ്‌ ഒഴിവാക്കാനാണു സാദ്ധ്യത.
പനിമരണ വാര്‍ത്തകള്‍ വായിക്കാതെ വരുമ്പോള്‍ ജനതയുടെ പ്രതിരോധശേഷി സ്വാഭാവികമായി വര്‍ദ്ധിക്കുകയും പനിയെ അതിജീവിക്കുകയും ചെയ്യും.
കോടിയേരി ചെയ്ത ഈ സഹായം കേരള ജനത മറക്കില്ല.
ഒരു സംശയം മാത്രമേ ബാക്കിയുള്ളു.
'കേരളമുണ്ടായപ്പോള്‍ മുതല്‍..' എന്ന് പറഞ്ഞത്‌ 1956 നു ശേഷമുള്ള കാലമാണോ അതോ പരശുരാമന്‍ മഴുവെറിഞ്ഞ്‌......... ?

Wednesday, June 13, 2007

യോഗക്ഷേമം കുമ്പിടിയോ ?

ഇന്നത്തെ ചിന്താവിഷയം.
നന്ദനം സിനിമേലു ജഗതി അവതരിപ്പിക്കുന്ന ഒരു കഥാപാത്രമുണ്ട്. കുമ്പിടി!
യോഗക്ഷേമ സഭ ഇപ്പോള്‍ ഏതാണ്ട് അത് പോലെ ആയിട്ടുണ്ട്. ഒരു പിടി മണ്ണ് വാരി മന്ത്രം
ചൊല്ലിക്കൊണ്ട് മന്ത്രിക്ക് നേരെ തിരിഞ്ഞ് നില്‍ക്കുന്നു. ഹ...ഹാ. ഇപ്പോ ഒരു കാര്യം
മനസിലായി അവര്‍ക്ക് തന്ത്രോം അറിയില്ല മന്ത്രോം അറിയില്ല. വല്ലോം അറിയാമാരുന്നേ
അതങ്ങ് ചെയ്തേച്ചാപ്പോരാരുന്നോ? പത്രക്കാരനേം ചാനലുകാരനേം വിളിച്ച് കൂട്ടി
പടമെടുപ്പിക്കണമാരുന്നോ? ഇതാ പറയുന്നതു അവര്‍ക്ക് തപസില്ല. തന്ത്രം വശമില്ല.
മന്ത്രം പിടിയില്ല. അറിയാവുന്നതു മൂന്നാം കിട പബ്ലിസിറ്റി സ്റ്റണ്ട് മാത്രം. പൂജാ
വര്‍ക്ക് പോകാതെ പിടിച്ച് നിക്കണ്ടേ!

Monday, June 11, 2007

ഞാന്‍ ജേണലിസ്റ്റാ...സൂക്ഷിച്ചോ

............(മീഡിയാ സിന്റിക്കേറ്റ്‌ ഉണ്ടെന്ന് അവര്‍-വിജയന്‍) പറയാന്‍ പാടുണ്ടോ എന്ന്
ചോദിക്കുന്നതില്‍ അര്‍ത്ഥമില്ല. നമ്മള്‍ക്ക്‌(മാദ്ധ്യമ പ്രവര്‍ത്തകര്‍ക്ക്‌) അവരെപ്പറ്റി പറയാമെങ്കില്‍
അവര്‍ക്ക്‌ നമ്മളേപ്പറ്റിയും പറയാം. അത്‌ അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ ഭാഗമാണു. എന്നാല്‍ ചില
ജേണലിസ്റ്റുകളെങ്കിലും 'കാണിച്ച്‌ കൊടുക്കാ'മെന്ന രീതിയില്‍ പ്രവര്‍ത്തിക്കുന്നതായി തോന്നിയിട്ടുണ്ട്‌.
ചില പ്രമുഖ പത്രങ്ങളും അങ്ങനെ ചെയ്യുന്നതായി സംശയവും എനിക്കുണ്ടായിട്ടുണ്ട്‌. 'മാദ്ധ്യമ
സിന്റിക്കേറ്റ്‌' എന്ന് വിളിച്ചതല്ലെ, എങ്കില്‍ പാഠം പഠിപ്പിക്കാം എന്ന മട്ടിലുള്ള ഈ സമീപനം മാദ്ധ്യമ
ദുരുപയോഗമാണു..........................മാദ്ധ്യമപ്രവര്‍ത്തകര്‍ക്ക്‌ ഒരുപാട്‌ ധിക്കാരം
വന്നിരിക്കുന്നു.എവിടെപ്പോയാലും 'ഞാന്‍ ജേണലിസ്റ്റാണു സൂക്ഷിച്ചോ' എന്ന മട്ടിലാണു പുതിയ
കുട്ടികളുടെ പെരുമാറ്റ രീതി..............ജേണലിസത്തെ ബ്ലാക്‌ മെയില്‍ ചെയ്യുന്നതിനുള്ള ഒരു
ഉപകരണമാക്കി മാറ്റുന്ന പ്രവണതയുമുണ്ട്‌.


(ശശികുമാര്‍, ഏഷ്യാനെറ്റ്‌ സ്ഥാപകന്‍. അഭിമുഖം കലാകൗമുദി വാരികയില്‍. ലക്കം1658)

Thursday, May 17, 2007

മലവാരിയവരും മണല്‍ വാരുന്നവരും.

മല വാരിയവരേ ചെയ്യുന്നത് നാം കണ്ടു.
ഇനി മണല്‍ വാരുന്നവരേ എന്ത് ചെയ്യുമെന്ന് നോക്കാം.
മണല്‍ മാഫിയാ തടയാന്‍ എന്താണു പ്രായോഗിക പരിഹാരം?

ഒരു മാര്‍ഗ്ഗം നിര്‍ദ്ദേശിക്കുന്നു.

മണല്‍ ആവശ്യമുള്ള വ്യക്തി/സ്ഥാപനം അവരുടെ ആവശ്യം സാക്ഷിപ്പെടുത്തിയ ഒരു കത്തുമായി മണല്‍ വാരലുള്ള പഞ്ചായത്തിനെ സമീപിക്കണം. പഞ്ചായത്തില്‍ മണല്‍ വില കെട്ടിവയ്ക്കുക. അതിനു നല്‍കുന്ന രസീതുമായി മണല്‍ വാങ്ങി പോരുക. രസീതു തിരികെ കൊടുക്കുമ്പോള്‍ പഞ്ചായത്ത് മണല്‍കാരനു പണം കൊടുക്കണം. ഇതിനു ചെറിയൊരു സര്‍വ്വീസ് ചാര്‍ജ്ജ് ഈടാക്കാം
നിങ്ങള്‍ക്ക് ഒരു നിര്‍ദ്ദേശമുണ്ടോ?

Monday, May 14, 2007

മാദ്ധ്യമങള്‍ സത്യം പറയുന്നുണ്ടോ?

മാദ്ധ്യമങളുടെ സത്യസന്ധത എത്രമാത്രമുണ്ട്?
മാര്‍ക്സിസ്റ്റ് പാര്‍ട്ടിയുടെ രണ്ടാം നിര നേതൃത്വത്തിനെതിരെ വ്യക്തിഹത്യയോളം എത്തുന്ന വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നതിനു പിന്നില്‍ ഗൂഡോദ്ദേശമെന്തെങ്കിലും ഉണ്ടായിരിക്കുമോ?
താങ്കളുടെ അഭിപ്രായം രേഖപ്പെടുത്തുക.